Sunday, June 15, 2014

A world without medicines could be a boon - DR. B. M. HEGDE



Courtesy : Tharian George

(Ads by Google)

Some people often appear concerned about a future without medicines. Their fear is that drug companies may no longer have enough incentive to develop and market good medicines unless they are allowed to manufacture and sell them under generic names. Indeed, generic drugs could check the power of the pharma lobby to sell their patented medicines at prices that are thousands of times their real cost. The fear is an unfounded one. As a doctor and teacher, every day I pray for a world without reductionist chemical medicines. The leading causes of death today seem to be the adverse drug reactions of those reductionist molecules. Most, if not all, diseases begin in the human mind: that is the only reality in this world of biocentrism. This world is created by our consciousness. In this context, there is no room for any reductionist thinking. Take the example of high cholesterol levels being considered a sign of disease. If your cholesterol level goes up, no one asks or answers the question why it went up in the first place. We have a limited reductionist thinking: if the level goes up, it needs to be brought down. We therefore create drugs, which create misery through their side-effects. Functions of cholesterol

Cholesterol has many functions and it is created in the liver for our own survival. Trillions of body cells have their cell membrane made up of it. Billions of cells age and die daily and are replaced: this process requires cholesterol. It is needed to manufacture steroids, or cortisone-like hormones. This, in turn, controls myriad bodily functions. Bile acids are manufactured in the liver with the help of cholesterol. These are essential for the digestion and absorption of the fat-soluble vitamins. Cholesterol is needed for the formation of the myelin sheath, a neuron consisting of fat-carrying cells that insulate the axon from electrical activity. This ensures the proper functioning of our brains by aiding the routes of electrical impulses. The absence of cholesterol might lead to memory loss and difficulty in focussing. Cells cannot talk to one another without the help of cholesterol. The levels of such a vital substance, 80 per cent of which is produced in the liver, cannot be lowered forcibly by drug use, without causing serious collateral damage.

The body produces excess cholesterol only when the need arises. When one needs more steroids, bile acids, myelin, and cortisol, the liver puts more cholesterol in circulation. Steroids and cortisol levels go up when one is in the fright-flight-fight mode. Anger, jealousy, fear, greed, hostility, pride and super-ego produce the fight-fright-flight state. Cortisol is needed when you see a tiger in a forest, in order to arouse your defence mechanisms, and not on a chronic basis. Of course, if one is in that dangerous mode on a daily basis the cholesterol level goes up. Liver responds

Overeating, especially of fatty food, necessitates more bile acids to aid digestion. The liver responds by producing extra cholesterol to assist in making fatty acids in the liver. Sedentary living does not encourage cholesterol catabolism.

When the question, why does the cholesterol level go up in the first place, is viewed holistically, the foolish (reductionist) need for drugs to lower cholesterol disappears. All that one needs to do is to get into the parasympathetic mode in daily life with exercise and moderate eating. Together these will obviate the need for high cholesterol production by the liver.

There is a double whammy here. The load on the liver to produce extra cholesterol in the fight-flight-fright mode is removed, saving it from chronic damage. And the need for anti-cholesterol drugs disappears.

One can enjoy a proper and hearty meal as long as one remains within limits. There is no need to shun any food, including fatty ones, when consumed in moderation. The immune system, the body’s inner healer, works wonders in wherever physiology goes astray — as long as we live sensibly and in tune with nature.

Paul Dudley White, the American physician and cardiologist, wrote: “A vigorous five-mile walk will do more good for an unhappy but otherwise healthy adult than all the medicine and psychology in the world.” That should be food for thought.

hegdebm@gmail.com

Saturday, May 17, 2014

കൊലയാളി രോഗം - കാന്‍സര്‍ - എം ഒ വര്‍ഗീസ്


എം ഒ വര്‍ഗീസ് Posted on: 11-May-2014 10:04 PM കില്ലര്‍ ഡിസീസ് അഥവാ കൊലയാളിരോഗം എന്നാണ് ക്യാന്‍സറിനെ വൈദ്യശാസ്ത്രകാരന്മാര്‍ വിശേഷിപ്പിക്കാറുള്ളത്. വര്‍ഷംതോറും ലക്ഷങ്ങളെ കൊലചെയ്യുന്ന രോഗം കേരളത്തെ വരിഞ്ഞുമുറുക്കുന്ന കാലം അതിവിദൂരമല്ലെന്ന യാഥാര്‍ഥ്യം ഞെട്ടലുളവാക്കുന്നതാണ്. രാജ്യമാകെ ഈ കൊലയാളിയുടെ തേര്‍വാഴ്ച അരങ്ങേറുകയാണ്. വളരെപ്പെട്ടെന്ന് നഗരവല്‍ക്കരിക്കപ്പെടുന്ന നാട്ടിന്‍പുറങ്ങളില്‍ അര്‍ബുദം വന്‍ഭീഷണി ഉയര്‍ത്തുന്നു. രാജ്യത്ത് വര്‍ഷം പത്തുലക്ഷം പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നുവെന്ന് ദേശീയ ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമില്‍ കണ്ടെത്തി. ലോകത്ത് വര്‍ഷം 130 ലക്ഷം പുതിയ ക്യാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. 80 ലക്ഷത്തോളം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നു. ഇന്ത്യയില്‍ 28 ലക്ഷം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രി 2012ല്‍ രാജ്യസഭയില്‍ പറഞ്ഞ കണക്ക്. അതിപ്പോള്‍ 30 ലക്ഷമായി ഉയര്‍ന്നുവെന്ന്് ദേശീയ ക്യാന്‍സര്‍ രജിസ്ട്രി വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്ത രോഗികളുടെ എണ്ണംകൂടി കണക്കാക്കിയാല്‍ 40 ലക്ഷംവരെയാകും. ക്യാന്‍സര്‍ കാരണം ഇന്ത്യയില്‍ വര്‍ഷം അഞ്ചുമുതല്‍ ആറുലക്ഷംവരെ ആളുകള്‍ മരിക്കുന്നതായും കണക്കാക്കിയിട്ടുണ്ട്. വികസിതരാജ്യങ്ങളിലാണ് ക്യാന്‍സര്‍ അതിവേഗം വര്‍ധിക്കുന്നത്. വികസിതമല്ലെങ്കിലും ക്യാന്‍സര്‍ ബാധയില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ മുന്നില്‍ത്തന്നെയാണ്. നിലവില്‍ വര്‍ഷം പത്തുലക്ഷം പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തുന്നതെങ്കില്‍, പത്ത് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണം അഞ്ചിരട്ടിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും എന്‍സിആര്‍പിയും വ്യക്തമാക്കുന്നത്. മരണസംഖ്യയും അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷത്തിന് മുകളിലാണ്. ഇത് 2015ല്‍ എട്ടുലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ നില തുടര്‍ന്നാല്‍ 20 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയില്‍ വര്‍ഷം 17 ലക്ഷം പുതിയ രോഗികളുണ്ടാകും. മരണസംഖ്യ 12 ലക്ഷമായി ഉയരുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന കൊലയാളി നാട്ടിലാകെ ഭീതിപരത്തുമ്പോഴും രോഗത്തിന് തടയിടാനുള്ള നടപടികളും മുന്‍കരുതലുകളും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജനസംഖ്യാവര്‍ധനയും ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തയുമാണ് ക്യാന്‍സറില്‍ ഇന്ത്യ മുന്നിലെത്താനുള്ള കാരണങ്ങള്‍. ഉള്ളിലിരുന്ന് മനുഷ്യനെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍, ഭൂരിപക്ഷമാളുകളും അറിയുന്നത് അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ദേദമാക്കാന്‍ കഴിയുന്നതാണ് നല്ലൊരുപങ്ക് ക്യാന്‍സര്‍ബാധയും. പക്ഷേ, രോഗം കണ്ടെത്താന്‍ വൈകുന്നത് ക്യാന്‍സറിന്റെ ആപല്‍സ്ഥിതി വര്‍ധിപ്പിക്കുന്നു. അമേരിക്കയിലും മറ്റ് വികസിതരാജ്യങ്ങളിലും ക്യാന്‍സറിനെ അതിജീവിക്കുന്നവരുടെ എണ്ണം 60 ശതമാനമാണ്. ഇന്ത്യയില്‍ 30 ശതമാനവും. ഇന്ത്യയില്‍ ഈ കൊലയാളിരോഗത്തിന്റെ പ്രധാനകേന്ദ്രം കേരളമാണ്. ആശുപത്രികളിലെ ക്യാന്‍സര്‍ രജിസ്ട്രി പ്രകാരം കേരളത്തില്‍ 35,000 പേര്‍ വര്‍ഷം ക്യാന്‍സര്‍ ബാധിതരാകുന്നു. ലക്ഷം പുരുഷന്മാരില്‍ 133 പേരും ലക്ഷം സ്ത്രീകളില്‍ 125 പേരും കൊലയാളി രോഗത്തിന്റെ പിടിയിലാകുന്നു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ കണക്കുപ്രകാരം 25 വര്‍ഷത്തിനിടയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം 280 ശതമാനം വര്‍ധിച്ചു. 1982ല്‍ ആര്‍സിസിയില്‍ എത്തിയത് 2967 രോഗികളാണ്;1567 പുരുഷന്മാരും 1440 സ്ത്രീകളും. 2009ല്‍ 11,287 ആയി ഉയര്‍ന്നു; 5730 പുരുഷന്മാരും 5567 സ്ത്രീകളും. ആര്‍സിസിക്കു പുറത്ത് ചികിത്സ നടത്തിയവരും വിദഗ്ധചികിത്സ നടത്താത്തവരും ഇതിനുപുറമെയാണ്. ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളില്‍ 30 ശതമാനമാണ് സ്ത്രീകളെങ്കില്‍ കേരളത്തില്‍ ഇത് 50 ശതമാനമാണ്. നാട്ടിന്‍പുറങ്ങളില്‍ ക്യാന്‍സറിന്റെ പിടിയിലാകുന്നവരുടെ എണ്ണം ദിനംതോറും കൂടിവരികയാണ്. 100 വീട് എടുത്താല്‍ പത്ത് വീട്ടിലെങ്കിലും ക്യാന്‍സര്‍ രോഗിയുണ്ടാകുമെന്ന സ്ഥിതിയാണുള്ളതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പാരമ്പര്യമായി വരുന്ന രോഗമാണ് ക്യാന്‍സര്‍ എന്ന ചിന്തയാണ് ഭൂരിപക്ഷം ആളുകള്‍ക്കും. പുകയില ഉപയോഗിക്കുന്നവര്‍, മദ്യപാനികള്‍ തുടങ്ങിയവരിലും രോഗം കൂടുതലായി കാണാറുണ്ട്. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍പോലും മദ്യമോ പുകയിലയോ ഉപയോഗിക്കാത്തവര്‍ക്കും കുടുംബത്തില്‍ മുമ്പ് മറ്റാര്‍ക്കും ഈ രോഗം ഉണ്ടാകാത്തവര്‍ക്കും ക്യാന്‍സര്‍ വരുന്നു. ശുദ്ധ വെജിറ്റേറിയന്മാരെയും രോഗം നിഷ്കരുണം പിടികൂടുന്നു. രോഗം പുറത്തറിയിക്കാതെ കഴിയുന്ന കുടുംബങ്ങളുടെ എണ്ണവും കുറവല്ല. കഴിഞ്ഞവര്‍ഷം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ "സ്നേഹപഥം" പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ രോഗികളുടെ എണ്ണം ശേഖരിച്ചു. ഏറ്റവും കൂടുതല്‍പേരെ ബാധിച്ച രോഗം ക്യാന്‍സറാണെന്ന് സര്‍വേയില്‍ തെളിഞ്ഞു. പലരും പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്തവര്‍. ചികിത്സയ്ക്കായി സര്‍വതും വിറ്റ് കടംകേറിയവരും കൂട്ടത്തിലുണ്ട്. മരണത്തെ മുന്നില്‍ കാണുന്നവരും കുറവല്ല. ചെറിയൊരു പ്രദേശത്ത് മുന്നൂറോളം രോഗികള്‍ ഉണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 350 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ആദ്യമായി ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്താണ്. എല്ലാ പഞ്ചായത്തും കണക്കെടുത്താല്‍കിട്ടുന്ന വിവരം ശരിക്കും ഞെട്ടിക്കുന്നതായിരിക്കും. എന്തുകൊണ്ട് ക്യാന്‍സര്‍ ഇങ്ങനെ പടരുന്നു. അതേക്കുറിച്ച് നാളെ - See more at: http://www.deshabhimani.com/newscontent.php?id=453364#sthash.LkzA8MsJ.dpuf വിലകൊടുത്ത് രോഗം വാങ്ങുന്നവര്‍ എം ഒ വര്‍ഗീസ് Posted on: 12-May-2014 09:00 PM സാക്ഷരതയ്ക്ക് പേരുകേട്ട നാട് ഇപ്പോള്‍ മദ്യപാനത്തിലൂടെയും ക്യാന്‍സറിലൂടെയുമാണ് ലോകശ്രദ്ധ നേടുന്നത്. കേരളത്തിലെ ആളോഹരി മദ്യഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലും മുന്നില്‍ത്തന്നെ. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. മലയാളിയുടെ ജീവിതരീതിയില്‍ രണ്ടു ദശാബ്ദത്തിനിടയില്‍ ഉണ്ടായ മാറ്റം അത്ഭുതപ്പെടുത്തും. ടിന്‍ ഫുഡിനോടും ഫാസ്റ്റ്ഫുഡിനോടും വലിയ കമ്പമാണ് കേരളത്തിന്. വിദേശരീതിയിലുള്ള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കുടുംബസമേതം ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നത് ഫാഷനായി. ദിവസം 10 ലക്ഷം ആളുകള്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതായാണ് കണക്ക്. പച്ചക്കറിയും അരിയും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന മലയാളികള്‍ വളരെ കുറച്ചുമാത്രം. കര്‍ണാടകവും തമിഴ്നാടും ആന്ധ്രയുമെല്ലാം നമ്മുടെ ഉല്‍പ്പാദനകേന്ദ്രമായി മാറി. ഇങ്ങോട്ട് കൊണ്ടുവരാന്‍ അവിടെ പ്രത്യേക കൃഷിതന്നെയുണ്ട്. ഇങ്ങനെ ജീവിതശൈലി അടിമുടി മാറിയതോടെ നമുക്ക് കൂട്ടിന് എത്തിയതാണ് കില്ലര്‍ ഡിസീസ് അഥവാ കൊലയാളിരോഗം. മദ്യവും പുകയിലയും ക്യാന്‍സറിന് കാരണമാകുമെന്ന് പണ്ടേ നമുക്കറിയാം. ക്യാന്‍സറില്‍ 30 ശതമാനവും പുകയില ഉപയോഗത്തിലൂടെയാണെന്നാണ് പഴയ കണക്ക്. എന്നാല്‍, ജീവിത ശൈലിയാണ് 70-90 ശതമാനം ക്യാന്‍സറിനും കാരണമെന്ന് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തെളിയുമെന്നാണ് പുതിയ പഠനം. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും കൊലയാളി അകത്ത് കടക്കുന്നത്. നിയതമായ അളവില്‍ കൂടുതല്‍ കീടനാശിനികള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. കാസര്‍കോട് മേഖലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഇതിന് അടിവരയിടുന്നു. ജില്ലയിലെ 11 പഞ്ചായത്തിലായി ആറായിരത്തോളം ദുരന്തബാധിതരെയാണ് വിദഗ്ധസംഘം കണ്ടെത്തിയത്. ഇതില്‍ രണ്ടായിരത്തോളംപേര്‍ ക്യാന്‍സര്‍ രോഗികളാണെന്നത് കീടനാശിനി വരുത്തിവയ്ക്കുന്ന ദുരന്തത്തെ കാണിക്കുന്നു. നമുക്ക് ലഭിക്കുന്ന പച്ചക്കറിയും പഴവര്‍ഗങ്ങളും കീടനാശിയില്‍ കുളിച്ചാണ് വരുന്നത്. സ്ത്രീകളിലെ മാറിട ക്യാന്‍സറിന്റെ പ്രധാന കാരണം കീടനാശിനിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനിയാണ് പ്രധാനവില്ലന്‍. ഇത് എളുപ്പത്തില്‍ ലയിച്ച് ചേരുന്നതും ശരീരത്തിലും മണ്ണിലും നശിച്ചു പോകാതെ ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമാണ്. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളില്‍ അടങ്ങിയത് ഇതാണ്. ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനി ലോകത്ത് നിരോധിച്ചവയുടെ കൂട്ടത്തിലാണെങ്കിലും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഫാസ്റ്റ് ഫുഡുകളില്‍ ചേര്‍ക്കുന്ന കളറുകളും അജിനോമോട്ടോ പോലുള്ള രുചിക്കൂട്ടുകളും മാരകവിഷങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അരിയില്‍പോലും മാരകവിഷം അടങ്ങിയിട്ടുണ്ടെന്നാണ് അടുത്തിടെനടന്ന പഠനത്തില്‍ വ്യക്തമായത്. ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാനാണ് ഈ വിഷം അളവില്‍ കൂടുതല്‍ ചേര്‍ക്കുന്നത്. എന്നാല്‍, ഇത് പരിശോധിക്കാന്‍ ചുമതലപ്പെട്ടവര്‍ നിഷ്ക്രിയരാണ്. നിയമങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ല. രോഗങ്ങള്‍ പരിശോധിക്കാന്‍ മുക്കിന് മുക്കിന് ലാബുണ്ട്. പക്ഷേ, ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള ലാബുകള്‍ എവിടെയും കാണാനില്ല. ആരാണ് ഇതിനുത്തരവാദി. അതേക്കുറിച്ച് നാളെ - See more at: http://www.deshabhimani.com/newscontent.php?id=453757#sthash.38JLFaDi.dpuf രോഗപരിശോധന തകൃതി ഭക്ഷണം നോക്കാന്‍ ആരുമില്ല എം ഒ വര്‍ഗീസ് Posted on: 13-May-2014 11:32 PM ഭക്ഷ്യവസ്തുക്കളും പാചകംചെയ്ത ഭക്ഷണവും വാങ്ങി കഴിക്കുന്നവര്‍ മാരകരോഗികളാകുമ്പോഴും മലനീകരണവും മായംചേര്‍ക്കലും തടയാന്‍ സംസ്ഥാനത്ത് പരിമിതമായ സംവിധാനംമാത്രം. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍ തടയാന്‍ നിയമങ്ങള്‍ക്ക് കുറവില്ലെങ്കിലും ഭക്ഷണം പരിശോധിക്കാന്‍ സംവിധാനമൊന്നുമില്ല. പല വിദേശരാജ്യങ്ങളിലും ഭക്ഷണം കഴിക്കണമെങ്കില്‍ സുരക്ഷിതമാണെന്ന പരിശോധനാറിപ്പോര്‍ട്ട് ലഭിക്കണം. അതിനുള്ള സംവിധാനം വാങ്ങുന്നിടത്തുതന്നെ ഉണ്ട്. പല സ്ഥലത്തും ഉപയോക്താവിന് സ്വയം ഗുണനിലവാരം പരിശോധിക്കാം. സ്വയം തയ്യാറാക്കിക്കൊണ്ടുപോകുന്ന ഭക്ഷണം മറ്റു സ്ഥലത്തുനിന്ന് കഴിക്കണമെങ്കില്‍ ഗുണം പരിശോധിക്കണം. ഏത് വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം ഉണ്ടാക്കാം, വിളമ്പാം, കഴിക്കാം. ഒരേ എണ്ണയില്‍ എത്രതവണവേണമെങ്കിലും വറുക്കാം, വില്‍ക്കാം. ഇതില്‍പ്പരം അപകടം വേറെയില്ല. എന്നാലും ഫാസ്റ്റ്ഫുഡ് കടയിലെ വറുത്ത കോഴിക്ക് ആവശ്യക്കാര്‍ ഏറെയാണ്. തിന്നുകമാത്രമല്ല, പാഴ്സല്‍ വാങ്ങി മക്കള്‍ക്കും കൊണ്ടുപോയി കൊടുക്കും. എണ്ണ രണ്ടാമതും ചൂടാക്കുമ്പോള്‍ ഹൈട്രോലൈസിന്‍ ഓക്സിഡേഷനും പോളിമറൈസേഷനും നടന്ന് വിഷമായി മാറുമെന്ന് ശാസ്ത്രം പറയുന്നു. വറുത്തതിനോടുള്ള കൊതിയില്‍ ഇതൊന്നും ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല. ഇത് ചോദിക്കാനും പറയാനും ബാധ്യതപ്പെട്ടവരെ കാണാനില്ലെന്നതാണ് കേരളത്തിന്റെ അവസ്ഥ. ഭക്ഷണത്തിലെ കൃത്രിമം തടയാന്‍ 2006ലാണ് ഫുഡ് സേഫ്റ്റി ആക്ട് പാസാക്കിയത്. ഇതിന്റെ ചട്ടങ്ങള്‍ക്ക് രൂപംനല്‍കാന്‍ അഞ്ചുവര്‍ഷം എടുത്തു. 2011ല്‍ നിയമത്തിന്് അന്തിമരൂപം നല്‍കി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ നിയമം വന്നതോടെ അതുവരെ കേരളത്തില്‍ ഉണ്ടായിരുന്ന ഭക്ഷണപരിശോധനയും നിലച്ചെന്നാണ് അനുഭവം. ആരോഗ്യവകുപ്പിന്റെ കീഴിലുണ്ടായിരുന്ന പരിശോധന കൃഷിവകുപ്പിനു കീഴിലാക്കി. ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്കാണ് ചുമതല. മൂന്നു മേഖലയാക്കി മൂന്നു കമീഷണര്‍മാരെയും നിയമിച്ചു. ഇവര്‍ക്കു കീഴില്‍ ഫുഡ് ഓഫീസര്‍മാരും ഇന്‍സ്പെക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും വേണമെന്നാണ് വയ്പ്. ജില്ലകളുടെ ചുമതല വഹിക്കാന്‍പോലും ഓഫീസര്‍മാരില്ല. കോഴിക്കോട് മേഖലയ്ക്കു കീഴില്‍ കമീഷണറല്ലാതെ മറ്റാരും ഉള്ളതായി അറിയില്ല. മാസത്തില്‍ ഒരുപരിശേധാനപോലും നടക്കുന്നില്ല. വര്‍ഷങ്ങളായി പരിശോധന നടക്കാത്ത സ്ഥാപനങ്ങളാണ് നാട്ടില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഭൂരിപക്ഷവും. എല്ലാഗ്രാമത്തിലും ആരോഗ്യകേന്ദ്രങ്ങളും ഫീല്‍ഡ് ഉദ്യോഗസ്ഥരുമുള്ള സംസ്ഥാനത്ത് ഭക്ഷണം പരിശോധിക്കാനുള്ള ചുമതലയില്‍നിന്ന് ഇവരെ മാറ്റിയതോടെ എല്ലാം നിലച്ചു. ക്യാന്‍സര്‍ ഭയപ്പെടുത്തുന്ന രീതിയില്‍ പെരുകുകയാണെന്നു പറയുന്ന ഭരണാധികാരികള്‍ക്ക് അതിനുള്ള ചികിത്സാസൗകര്യം ഒരുക്കാനും താല്‍പ്പര്യമില്ല. ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള രോഗമായതിനാല്‍ അതിനെയും വലിയൊരു കച്ചവടമേഖലയാക്കി മാറ്റാനാണ് മരുന്നുലോബിക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരുകള്‍ക്കും താല്‍പ്പര്യം. ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തതയും വലിയ ചെലവുമാണ് ഇന്ത്യയില്‍ ക്യാന്‍സര്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ ആര്‍സിസി മാത്രമാണ് സൗകര്യമുള്ള ആശുപത്രി. തലശേരിയിലെ മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്തരകേരളത്തിന് ആശ്വാസം പകരുന്നുണ്ടെങ്കിലും പൂര്‍ണതോതിലേക്ക് വികസിച്ചിട്ടില്ല. ഇതു രണ്ടും കഴിഞ്ഞാല്‍ ചെന്നൈയിലോ വെല്ലൂരോ മുംബൈയിലോ ഹൈദരാബാദിലോ ഡല്‍ഹിയിലോ മാത്രമാണ് വിദഗ്ധ ചികിത്സ. ഇവിടത്തെ ഭാരിച്ച ചെലവ് സാധാരണക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യം. ചികിത്സാ സൗകര്യങ്ങള്‍ പരിമിതം രാജ്യത്ത് മുന്നൂറോളം ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനവും പരിമിതമായ സൗകര്യം മാത്രമുള്ളവയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയുടെ ചികിത്സാരംഗത്ത് വലിയ മാറ്റം വരുത്താന്‍ പലപ്പോഴായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല. ഡോക്ടര്‍- രോഗി അനുപാതം 1:1000 ആക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലക്ഷ്യം കണ്ടിട്ടില്ല. കേരളത്തില്‍ എല്ലാ ജില്ലയിലും ക്യാന്‍സര്‍ സെന്ററുകള്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിനാവശ്യമായ ബജറ്റ് വിഹിതമൊന്നും ഇതുവരെ നീക്കിവച്ചിട്ടില്ല. കൊച്ചിയില്‍ തുടങ്ങുമെന്നു പറഞ്ഞ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അനിശ്ചിതത്വത്തിലാണ്. ടാറ്റ മെമ്മോറിയല്‍ മുംബൈ, ക്വിദ്വായി മെമ്മോറിയല്‍ ഓങ്കോളി ഇന്‍സ്റ്റിറ്റ്യൂട്ട് ബംഗളൂരു, ഹിന്ദുജ നാഷണല്‍ ഹോസ്പിറ്റല്‍ മുംബൈ, അപ്പോളോ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ചെന്നൈ, ആര്‍സിസി തിരുവനന്തപുരം, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടയാര്‍, സിഎംസി വെല്ലൂര്‍, സത്യസായി സൂപ്പര്‍ സ്പെഷ്യാലിറ്റി ബംഗളൂരു, മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലശേരി ഇതൊക്കെയാണ് രാജ്യത്തെ മികച്ച ചികിത്സാകേന്ദ്രങ്ങള്‍. നമ്മുടെ ക്യാന്‍സര്‍ ചികിത്സാരംഗം വിപുലപ്പെടുത്തേണ്ട സമയം അതക്രമിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്താകെ മികച്ച ചികിത്സയ്ക്ക് സൗകര്യം ഉണ്ടാക്കണം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ 50 ശതമാനം രോഗികളും രക്ഷപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നിട്ടും എന്തേ തുടക്കത്തില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാന്‍ ജനകീയസര്‍ക്കാരുകള്‍ അമാന്തിച്ചുനില്‍ക്കുന്നു എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. (അവസാനിച്ചു) - See more at: http://www.deshabhimani.com/newscontent.php?id=454350#sthash.H01ehVIa.dpuf

ക്യാന്‍സര്‍ ചികിത്സയും മരുന്നുകളുടെ അമിതവിലയും - ഡോ. ബി ഇക്ബാല്‍


Posted on: 15-May-2014 11:39 PM ക്യാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഏതാനും ദശാബ്ദക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് ശസ്ത്രക്രിയയായിരുന്നു പ്രധാന ചികിത്സ. പിന്നീട് റേഡിയേഷന്‍ ചികിത്സയിലും ഔഷധചികിത്സയിലും വലിയ മുന്നേറ്റം നടന്നതിന്റെ ഫലമായി പരിമിതമായ ശസ്ത്രക്രിയ+ റേഡിയേഷന്‍+ ഔഷധചികിത്സ എന്നതിലേക്ക് മാറി. ഫലസിദ്ധി കൂടിയ, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ നവീന മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതോടെ ക്യാന്‍സര്‍ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ചികിത്സവഴി സംഭവിക്കാനിടയുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. പല ക്യാന്‍സര്‍ രോഗങ്ങളും മുന്‍കാലങ്ങളെപ്പോലെ ഭയപ്പെടേണ്ട രോഗമല്ലാതായി മാറി. ഔഷധചികിത്സയ്ക്കു വേണ്ടിവരുന്ന മരുന്നുകളുടെ അതിഭീമമായ വിലയാണ് ക്യാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം. എയ്ഡ്സ് ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നു കണ്ടുപിടിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമമുപയോഗിച്ച് എയ്ഡ്സിനുള്ള വിലകൂടിയ മരുന്നുകള്‍ തുച്ഛമായ വിലയ്ക്ക് ഉല്‍പ്പാദിപ്പിച്ച് ലോകമാര്‍ക്കറ്റില്‍ എത്തിച്ചു. ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് വന്‍കിട കമ്പനികള്‍ 15,000 ഡോളറിന് മാര്‍ക്കറ്റ് ചെയ്തിരുന്ന മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികള്‍ കേവലം 135 ഡോളറിനാണ് വിറ്റത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും എയ്ഡ്സ് നിയന്ത്രണവിധേയമായത് ഇന്ത്യന്‍ കമ്പനികള്‍ കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കിയതുകൊണ്ടാണ്. എന്നാല്‍, ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ 2005 മുതല്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് പഴയതുപോലെ വിദേശകമ്പനികളുടെ പേറ്റന്റ് മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വിദേശകമ്പനികളുടെ വിലയേറിയ ക്യാന്‍സര്‍ മരുന്നുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന സ്ഥിതിയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് പ്രഖ്യാപിച്ച ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ പുതുതായി പേറ്റന്റ് ചെയ്യപ്പെട്ട ക്യാന്‍സര്‍ മരുന്നുകള്‍ വരികയുമില്ല. മിക്ക ക്യാന്‍സര്‍ മരുന്നുകളും ഒറ്റക്കമ്പനിമാത്രമായി ഉല്‍പ്പാദിപ്പിക്കുന്ന കുത്തക വിപണന മരുന്നുകളുമാണ്. ചില ക്യാന്‍സര്‍ മരുന്നുകളുടെ വില നോക്കുക (പട്ടിക). ചികിത്സയുടെ മൊത്തം ചെലവ് എത്രയോ കൂടുതലായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇടത്തരക്കാര്‍ക്കുമാത്രമല്ല, സമ്പന്നര്‍ക്കുപോലും താങ്ങാനാവാത്ത വിലയാണ് ക്യാന്‍സര്‍മരുന്നുകള്‍ക്ക്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലുള്ള നിര്‍ബന്ധിത ലൈസന്‍സ് എന്ന വ്യവസ്ഥ പ്രയോഗിച്ച് പേറ്റന്റ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് അതിനുള്ള അനുമതി കൊടുക്കുകമാത്രമാണ് തല്‍ക്കാലം മരുന്നുകളുടെ വില കുറയ്ക്കാന്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗം. ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗര്‍ലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം മരുന്നുല്‍പ്പാദിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്ത അവസ്ഥ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളില്‍ മരുന്നുല്‍പ്പാദിപ്പിക്കാതിരിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ലൈസന്‍സ് പ്രകാരം പേറ്റന്റ് എടുക്കാത്ത കമ്പനികള്‍ക്ക് മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിനു നല്‍കാനാവും. മലയാളിയായ മുന്‍ പേറ്റന്റ് കണ്‍ട്രോളര്‍ പി എച്ച് കുര്യന്‍ ഇക്കാര്യത്തില്‍ മാതൃകയും കാട്ടിയിട്ടുണ്ട്. ജര്‍മന്‍ കമ്പനിയായ ബേയര്‍ കോര്‍പറേഷന്‍ നെക്സാവര്‍ എന്ന കമ്പനി നാമത്തില്‍ വില്‍ക്കുന്ന സൊറാഫെനിബ് റ്റൊസിലേറ്റ് എന്ന വൃക്ക, കരള്‍ ക്യാന്‍സറിനുള്ള മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം നാറ്റ്കോ എന്ന ഇന്ത്യന്‍ കമ്പനിക്കു നല്‍കിയാണ് കുര്യന്‍ ഉത്തരവിറക്കിയത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് നെക്സാവര്‍ ഉപയോഗിക്കുമ്പോള്‍ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയും ഒരു വര്‍ഷത്തേക്ക് 33,65,136 രൂപയും ചെലവുവരും. നാറ്റ്കോയുടെ മരുന്നുപയോഗിച്ചാല്‍ ഒരുമാസത്തെ ചികിത്സയ്ക്ക് കേവലം 8800 രൂപ മാത്രമാണ് ചെലവ്. പിന്നീട് സിപ്ല, നാറ്റ്കോയുടെ മരുന്നിലും കുറഞ്ഞവിലയ്ക്ക് ഇതേ മരുന്ന് മാര്‍ക്കറ്റ് ചെയ്തു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദ ചികിത്സയ്ക്കാവശ്യമായ ട്രാസ്റ്റുസുമാബ് എന്ന വിഭാഗത്തില്‍പ്പെട്ട മരുന്ന് ഹെര്‍സെപ്റ്റിന്‍ എന്ന പേരില്‍ സ്വിസ് കമ്പനിയായ റോഷ് അമിതവിലയ്ക്ക് വില്‍ക്കുന്നതിനെതിരെ വനിതാസംഘടനകളും ജനകീയാരോഗ്യ പ്രവര്‍ത്തകരും സമരരംഗത്താണ്. ഏറ്റവും ഗുരുതര സ്വഭാവമുള്ളതും സ്തനാര്‍ബുദരോഗികളില്‍ നാലിലൊരാളില്‍ കാണപ്പെടുന്നതുമായ വിഭാഗത്തില്‍പ്പെട്ട ഹെര്‍2+ (ഒഋഞ2+) ചികിത്സയ്ക്കായി ഇപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും ഫലവത്തായ മരുന്നാണ് ട്രാസ്റ്റുസുമാബ്. ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം കീമോതെറാപ്പിയുടെ ഭാഗമായി നല്‍കിയാല്‍ രോഗം കൂടുതല്‍ മൂര്‍ച്ഛിക്കാതെ സുഖകരമായി ജീവിക്കാന്‍ രോഗബാധിതര്‍ക്ക് കഴിയും. ഇന്ത്യയില്‍ അതിവേഗം വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. വര്‍ഷം ഒരുലക്ഷം പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കൂടുതലായാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. മാസത്തിലൊരു കുത്തിവയ്പ് വീതം വര്‍ഷം 12 തവണകളായാണ് ഹെര്‍സെപ്റ്റിന്‍ നല്‍കേണ്ടത്. ഹെര്‍സെപ്റ്റിന്‍ ഒരു കുത്തിവയ്പിനുള്ള വയലിന് 1,10,000 രൂപയാണ് വില. അതായത് ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 13,20,000 രൂപ വേണ്ടിവരും. പിന്നീടവര്‍ വില 92,000 ആയി കുറച്ചു (മൊത്തം ചികിത്സാച്ചെലവ് അപ്പോഴും 11,04,000 രൂപ). ലക്ഷാധിപതികള്‍ക്കുമാത്രം താങ്ങാന്‍ കഴിയുന്ന ഹെര്‍സെപ്റ്റിന്‍ അമിതവില കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ എം ക്യൂര്‍ ഫാര്‍മയുമായി 2012 ആഗസ്തില്‍ റോഷ് വാണിജ്യകരാറിലേര്‍പ്പെട്ടു. തുടര്‍ന്ന് എം ക്യൂര്‍ ഫാര്‍മ അവരുടെ ബ്രാന്‍ഡ് മരുന്ന് ഹെര്‍ക്ലോണ്‍ എന്ന പേരില്‍ ഒരു വയലിന് 72,000 രൂപയ്ക്ക് മാര്‍ക്കറ്റ് ചെയ്യാനാരംഭിച്ചു. അപ്പോഴും ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 8,64,000 രൂപ ചെലവിടേണ്ടിവരും. ട്രാസ്റ്റുസുമാബ് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് പ്രയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ പലതും വിദേശകമ്പനികള്‍ ഏറ്റെടുത്ത് തുടങ്ങിയ സാഹചര്യത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങിനായി പേറ്റന്റ് കണ്‍ട്രോളര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ മുന്‍കൈയെടുക്കേണ്ടതാണ്. നിര്‍ബന്ധിത ലൈസന്‍സിങ് സാധ്യത പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ഗവേഷണംചെയ്ത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിക്കണം. - See more at: http://www.deshabhimani.com/newscontent.php?id=455236#sthash.LMJKgQbW.dpuf

Saturday, October 5, 2013

"ഹൈപ്പര്‍ തൈറോയ്ഡിസം" - ഡോ. ആര്‍ വി ജയകുമാര്‍, എഐഎംഎസ്



Courtesy : Deshabhimani : Posted on: 03-Oct-2013 10:02 AM

കഴുത്തിന്റെ മുന്‍ഭാഗത്തു സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന രണ്ട് പ്രധാന ഹോര്‍മോണുകളാണ് തൈറോക്സിന്‍ അഥവാ ഠ4, ട്രൈ അയഡോ തൈറോക്സിന്‍ അഥവാ ഠ3. ശരീരത്തിന്റെ സകലവിധ ഉപാപചയ പ്രവൃത്തികളും നിയന്ത്രിക്കുന്നതിന്, ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഒരു ശിശുവിന്റെ ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്ന വളര്‍ച്ചയുടെ ആരംഭംമുതല്‍, വയസ്സായി മരിക്കുന്നതുവരെ ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം, ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. എന്നാല്‍ ഈ ഹോര്‍മോണ്‍ അമിതമായി ശരീരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗമാകും. ഈ രോഗം സമയത്ത് കണ്ടുപിടിച്ചു ചികിത്സിച്ചാല്‍, ആരോഗ്യം പൂര്‍ണമായി തിരിച്ചുകിട്ടും. അതേസമയം രോഗം യഥാസമയം കണ്ടെത്താതെ മൂര്‍ച്ഛിച്ചാല്‍ ജീവഹാനിവരെ സംഭവിക്കാം.

രോഗം ഉണ്ടാകാനുള്ള കാരണങ്ങള്‍

ഈ രോഗം ഉണ്ടാകുന്നത് പലതരം കാരണംകൊണ്ടാണ്. ഏറ്റവും കൂടുതലായി ഇതു വരുന്നത് "ഗ്രേവ്സ് ഡിസീസ്" കൊണ്ടാണ്. ശരീരത്തിന്റെ പ്രതിരോധശക്തി കാത്തുസൂക്ഷിക്കുന്ന കോശങ്ങളുടെ നിയന്ത്രണം താളംതെറ്റുന്ന ഓട്ടോ ഇമ്യൂണ്‍ രോഗത്തില്‍പ്പെട്ടതാണ്. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടിഎസ്എച്ച് റിസപ്റ്റര്‍ (ഠടഒ) എന്ന കോശങ്ങള്‍ കൂടുതലായി പ്രവര്‍ത്തിച്ച് അധികമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉണ്ടാക്കാന്‍ തുടങ്ങും. ഇതുകാരണം ശരീരത്തിന്റെ എല്ലാ അവയവങ്ങളും കൂടുതലായി പ്രവര്‍ത്തിച്ച് ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗം ഉണ്ടാകും. ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള മുഴകള്‍ ചില സമയം കൂടുതല്‍ പ്രവര്‍ത്തനം തുടങ്ങിയാലും, ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാം. ഇതിനെ ടോക്സിക് നോഡുലാര്‍ ഗോയിറ്റര്‍ എന്നു പറയുന്നു. ഇവയെല്ലാം കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാനുള്ള വേറൊരു കാരണം, അമിതമായി ആവശ്യമില്ലാതെയുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതുകൊണ്ടാവാം. ഇത് ചിലപ്പോള്‍ ചികിത്സയിലെ ഭാഗമാകാം. അല്ലെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ വണ്ണം കുറയ്ക്കാന്‍വേണ്ടിയുള്ള ദുരുപയോഗംകൊണ്ടാകാം.

രോഗലക്ഷണങ്ങള്‍

ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ഗാസ്ട്രോ ഇന്റെര്‍സ്റ്റൈനല്‍ ട്രാക്കിനെ ബാധിക്കുന്നകൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ മെന്‍സസ് വളരെ കുറയുകയും ഉല്‍പ്പാദനശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം ഡയഗ്നോസ്ചെയ്യാന്‍ സാധിക്കും.

രോഗം സ്ഥിരീകരിക്കാന്‍ വേണ്ട പരിശോധനകള്‍

രോഗം സ്ഥിരീകരിക്കുന്നതിനു വേണ്ട, പ്രധാന പരിശോധന രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകള്‍ അളക്കുന്നതാണ്. രക്തത്തിലെ ഠ3യും ഠ4ഉം വളരെ കൂടിയിരിക്കുകയും ഠടഒ എന്ന പിറ്റ്യൂട്ടറി ഹോര്‍മോണ്‍ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും. ഈ ടെസ്റ്റ്കൊണ്ട് ഹൈപ്പര്‍ തൈറോയ്ഡിസം സ്ഥിരീകരിക്കാം. പക്ഷേ എന്തുകൊണ്ടാണ് ഈ രോഗം വന്നതെന്നു കണ്ടുപിടിക്കുന്നതിന് തൈറോയ്ഡിന്റെ ഐസോടോപ്പ് സ്കാനിങ് എന്ന പരിശോധന ചെയ്യണം. ഈ ടെസ്റ്റ് ചെയ്താല്‍ രോഗം ടോക്സിക് അഡിനോമ ആണോ അതോ ഗ്രേവ്സ് ഡിസിസ് ആണോ എന്നു കണ്ടുപിടിക്കാന്‍ സാധിക്കും.

രോഗത്തിന്റെ ചികിത്സ

രോഗത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും കാര്‍ബിമസോള്‍ എന്ന ഗുളികയാണ് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ ചികിത്സിച്ചുമാറ്റിയശേഷം, രോഗം വരാന്‍ ഉണ്ടായ കാരണത്തിനനുസരിച്ച് ചികിത്സാരീതി മാറും. ഉദാഹരണമായി, ടോക്സിക് അഡിനോമകൊണ്ടാണ് ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടായതെങ്കില്‍ സര്‍ജറിയോ, റേഡിയോ അയഡിന്‍കൊണ്ടുള്ള കരിക്കലോ ചെയ്യണം. ഗ്രേവ്സ് ഡിസിസ് മൂലമുള്ള ഹൈപ്പര്‍ തൈറോയ്ഡിസം ആണെങ്കില്‍ തുടര്‍ച്ചയായി ഗുളികകള്‍ കഴിക്കുകയോ, ഓപ്പറേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ റേഡിയോ അയഡിന്‍കൊണ്ട് ഗ്രന്ഥിയെ കരിച്ചുകളയുകയോ ചെയ്യാം. ഈ മൂന്നുതരം ചികിത്സക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. അതുകൊണ്ട് രോഗിയും ഡോക്ടറും ചര്‍ച്ചചെയ്ത് രോഗിക്ക് ഏറ്റവും പറ്റിയതും സ്വീകാര്യമായതുമായ ചികിത്സാരീതി തെരഞ്ഞെടുക്കുന്നു.

രോഗം കൂടിനില്‍ക്കുമ്പോള്‍ ആഹാരത്തിലെ അയഡിന്റെ അളവ് കുറയ്ക്കുന്നത് നന്നാകും. ഹൈപ്പര്‍ തൈറോയ്ഡ് രോഗം കൂടിനില്‍ക്കുന്ന സമയത്ത്, അയഡൈസ്ഡ് ഉപ്പിനുപകരം കല്ലുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ചുമയ്ക്കുള്ള സിറപ്പുകളും കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന അയഡൈസ്ഡ് ഫില്‍റ്ററുകളും ഉപയോഗിക്കാന്‍പാടില്ല. സാധാരണയായി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞുപോകാതിരിക്കാന്‍വേണ്ടി അയഡിന്‍ അത്യാവശ്യമായി കഴിക്കണമെന്ന് ഉപദേശിക്കുന്നതിന് വിപരീതമായ ഉപദേശമാണ്, ഹൈപ്പര്‍ തൈറോയ്ഡ് രോഗത്തിന് നിര്‍ദേശിക്കുന്നത്. പലര്‍ക്കും ഈ രോഗം കുറേ നാളുകള്‍ പിന്നിട്ടാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുകയും അവസാനം ഇതിന്റെ എതിര്‍രോഗമായ ഹൈപ്പോ തൈറോയ്ഡിസത്തില്‍ ചെന്നുചേരുകയും ചെയ്യും. അതുകൊണ്ട് ഈ രോഗം വന്ന് പൂര്‍ണമായി മാറിയാലും ആണ്ടിലൊരിക്കല്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ ടെസ്റ്റ്ചെയ്യുന്നത് അത്യാവശ്യമാണ്.

- See more at: http://www.deshabhimani.com/newscontent.php?id=360564#sthash.ieY1doCu.dpuf

Thursday, September 26, 2013

ഹൃദയങ്ങള്‍ക്ക് കരുത്തേകാം - ഡോ. ജോര്‍ജ് തയ്യില്‍



Courtesy : Deshabhimani : Kilivathil Dated 26-09-2013

ആയുസ്സിന്റെ പുസ്തകത്തില്‍ നിങ്ങളുടെ ഇപ്പോഴത്തെ വയസ്സ് എത്രയെന്നറിയാന്‍ മാര്‍ഗമുണ്ടോ? എളുപ്പത്തിലറിയാം. നിങ്ങളുടെ ഹൃദയത്തിന്റെ പ്രായമെത്രയെന്ന് അറിഞ്ഞാല്‍ മതി. ജനനത്തീയതി കൂട്ടിക്കുറച്ചെടുക്കുന്നതല്ല നിങ്ങളുടെ ഇപ്പോഴത്തെ യഥാര്‍ഥ പ്രായം. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യ-രോഗ സ്ഥിതി അടിസ്ഥാനമാക്കി കണക്കുകൂട്ടിയെടുക്കേണ്ടതാണ്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് വാലന്റിന്‍ ഫുസ്റ്ററിന്റെ അഭിപ്രായത്തില്‍, ബാഹ്യമായി കാണുന്ന പ്രായത്തെക്കാള്‍ ഉള്ളില്‍ സ്പന്ദിക്കുന്ന ഹൃദയത്തിന്റെ യഥാര്‍ഥ വയസ്സുതന്നെയാണ് ആയുസ്സ് നിര്‍ണയിക്കുന്നത്. സഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന അറുപതുകാരന്റെ ഹൃദയത്തിന് വ്യായാമവിമുഖനായ ഇരുപതുകാരന്റെ ഹൃദയത്തോടൊപ്പം ശക്തിയും ഊര്‍ജസ്വലതയും ഉണ്ട്.

എല്ലാവര്‍ഷവും സെപ്തംബര്‍ 29 "ലോക ഹൃദയദിന"മായി ആചരിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും സ്ത്രീകളുടെയും കുട്ടികളുടെയും ഹൃദയാരോഗ്യസംരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തിനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഊന്നല്‍നല്‍കുന്നത്. ഹൃദയാരോഗ്യത്തെ കാര്‍ന്നുതിന്നുന്ന അപകട ഘടകങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ അറിവു ലഭിക്കാന്‍ നടത്തിയ ആദ്യ പഠനം ബൃഹത്തായ "ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി"യാണ്. നിരന്തരമായി അപകടഘടകങ്ങള്‍ക്ക് അടിമപ്പെട്ടുകഴിഞ്ഞാല്‍ ഹൃദ്രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഏറുമെന്ന വസ്തുത അതോടെ സ്ഥിരീകരിക്കപ്പെടുകയുണ്ടായി. 50 വയസ്സ് ആയിട്ടും അപകടഘടകങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ സാധിച്ച 3564 പുരുഷന്മാരെയും 4362 സ്ത്രീകളെയും, രണ്ടോ അതിലധികമോ അപകടഘടകങ്ങളുള്ള മറ്റ് ആള്‍ക്കാരെയും ഉള്‍പ്പെടുത്തി നടത്തിയ "ഫ്രിമിങ്ങാം ഹാര്‍ട്ട് സ്റ്റഡി" വിസ്മയാവഹമായ പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നു. അപകടഘടകങ്ങള്‍ ഒന്നുംതന്നെയില്ലാത്ത പുരുഷന്മാരില്‍ ഹൃദ്രോഗസാധ്യത വെറും അഞ്ചു ശതമാനം മാത്രമായപ്പോള്‍, അതുള്ളവരില്‍ ഹൃദ്രോഗസാധ്യത 69 ശതമാനമായി ഉയര്‍ന്നു. അതുപോലെ സ്ത്രീകളുടെ കാര്യമെടുത്താലും അപകടഘടകങ്ങളില്ലാത്തവരില്‍ ഹൃദ്രോഗസാധ്യത എട്ടു ശതമാനമായപ്പോള്‍ അതുള്ളവരില്‍ 50 ശതമാനമായി ഹൃദ്രോഗഭീഷണി ഉയര്‍ന്നു. കാര്യമായ ആപത്ഘടകങ്ങളില്ലാത്ത പുരുഷന്മാര്‍ക്ക് 11 വര്‍ഷവും സ്ത്രീകള്‍ക്ക് എട്ടുവര്‍ഷവും മറ്റുള്ളവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതലായി ലഭിച്ചു.

ഹൃദ്രോഗം പണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി രോഗാതുരമാക്കുന്ന പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് പുതിയ കണ്ടുപിടിത്തം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ ശ്രീനാഥ് റെഡ്ഡിയുടെ അഭിപ്രായത്തില്‍ ഹൃദ്രോഗത്തിന്റെ പീഡകള്‍ കൂടുതല്‍ അനുഭവിക്കുന്നതും മരിക്കുന്നതും സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍തന്നെ. ഹൃദയധമനീ രോഗങ്ങള്‍മൂലം ലോകത്ത് ഓരോവര്‍ഷവും മരിക്കുന്നവരില്‍ 80 ശതമാനം പേരും സാമ്പത്തികശേഷി കുറഞ്ഞ പാവപ്പെട്ട രാജ്യങ്ങളിലുള്ളവരാണെന്നോര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്നു കാണാന്‍ കഴിഞ്ഞു. "പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ"യുടെ പ്രസിഡന്റുകൂടിയായ ശ്രീനാഥ് റെഡ്ഡി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍, വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗസാധ്യത ആനുപാതികമായി അധികരിക്കുന്നതായി കണ്ടു. ഇക്കൂട്ടരില്‍ ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തത അവശ്യഘടകങ്ങളുടെ ഗൗരവം അറിയിക്കുന്നതിനും അവയെ കാലോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായി നിന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇക്കൂട്ടരില്‍ വളരെ ഉയര്‍ന്നുകണ്ടു.

സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ കൂടുതലായി പുകവലിക്കുകയും പോഷകകുറവുള്ള ആഹാരം ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 40 വര്‍ഷമായി വികസ്വരരാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലും ഏറെപ്പേരുടെ ജീവന്‍ അപഹരിച്ച വാതപ്പനിമൂലമുള്ള ഹൃദ്രോഗാവസ്ഥകള്‍ ഇപ്പോള്‍ അവിടങ്ങളില്‍ കാണാനില്ലെന്നുതന്നെ പറയാം. ഇന്ത്യയിലെ സ്ഥിതിയെടുത്താല്‍, കേരളം, തമിഴ്നാട് തുടങ്ങിയ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ വാതപ്പനി (റുമാറ്റിക് ഫീവര്‍) ഉണ്ടാകുന്നവരുടെ എണ്ണം താതമ്യേന കുറഞ്ഞുകാണുമ്പോള്‍, വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയും കുറഞ്ഞ ബിഹാറിലും ഒറീസയിലും ഉത്തര്‍പ്രദേശിലും ഈ രോഗാതുരത അധികരിച്ചുകാണുന്നു. ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷണമൂല്യം കുറഞ്ഞ ഭക്ഷണക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറവാണ് കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കും. പ്രതികൂലമായ "ജനിതക പ്രോഗ്രാമിങ്" ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതക പ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍ എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യതയേറുന്നു. അസാംക്രമിക രോഗങ്ങള്‍മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം 36 ദശലക്ഷം ആള്‍ക്കാരാണ് മൃതിയടയുന്നത്. ഹൃദയധമനീരോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍.

ലോകത്ത് മൂന്നില്‍ രണ്ടു മരണവും ഇവകൊണ്ടുതന്നെ. ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ വരും ദശകത്തില്‍ അസാംക്രമിക രോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 15 ശതമാനമായി ഉയര്‍ന്ന് പ്രതിവര്‍ഷം 44 ദശലക്ഷംപേര്‍ മൃത്യുവിനിരയാകുന്ന അവസ്ഥവരും. ഈ അപകടനില തരണംചെയ്യാനുള്ള ദൃഢനിശ്ചയവുമായാണ് ജനീവയില്‍ നടന്ന 65-ാം "വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി" അടിയന്തര തീരുമാനവുമായി മുന്നോട്ടുവന്നത്. 2025ഓടെ അസാംക്രമികരോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 25 ശതമാനം കുറയ്ക്കണം. ആകെയുള്ള അസാംക്രമികരോഗങ്ങളില്‍ പകുതിയും (17.3 ശതമാനം) ഹൃദയധമനീ രോഗങ്ങളാണ്. ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനത്തിലധികം ചെലവാണ് കൂടുതലായി കുടുംബത്തിലുണ്ടാകുന്നത്. സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനെക്കാള്‍ ഭേദം രോഗംവരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-90 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം നിരവധി ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അത്യാപത്കരമായി വര്‍ധിച്ചുവരുന്ന ഹൃദ്രോഗബാധയുടെ കാരണങ്ങള്‍ തേടി നടത്തിയ ബൃഹത്തായ "ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് സ്റ്റഡി (കിറശമി ഒലമൃേ ണമരേവ ടേൗറ്യ)യുടെ ഫലങ്ങള്‍ കഴിഞ്ഞ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിച്ചു. വ്യത്യസ്തമായ ജീവിത-ഭക്ഷണ ശൈലികള്‍ എപ്രകാരം ഹൃദ്രോഗബാധയെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനവിഷയം. അമേരിക്ക, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളിലേതിനെക്കാള്‍ അധികമായി അവശ്യ ഘടകങ്ങളുടെ അതിപ്രസരം ഇവിടെ ഉണ്ടെന്നു കണ്ടെത്തി. 79 ശതമാനം പുരുഷന്മാരും 83 ശതമാനം സ്ത്രീകളും ശാരീരികമായി ഒരു അധ്വാനവുമില്ലാത്ത ജോലികളിലേര്‍പ്പെട്ട് വ്യായാമരഹിതരായി ജീവിതം നയിക്കുന്നു. 51 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും കൊഴുപ്പോടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നു. 60 ശതമാനം പുരുഷന്മാരും 57 ശതമാനം സ്ത്രീകളും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നില്ല. അതുപോലെ അമിതവണ്ണം, ദുര്‍മേദസ്, പുകവലി, പ്രമേഹം എല്ലാം ഇന്ത്യക്കാരില്‍ അതിരുകടക്കുന്നതായി പഠനത്തില്‍ കാണാന്‍കഴിഞ്ഞു.

ഹൃദ്രോഗത്തെ പടിപ്പുറത്തു നിര്‍ത്താന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പല കര്‍മപരിപാടികളും മുന്നോട്ടുവയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജസ്വലമാക്കണം. രോഗാതുരത തുടങ്ങുന്നതുമുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള ദീര്‍ഘകാലയളവിലാണ് പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമാക്കേണ്ടത്. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ പിന്നെ പലപ്പോഴും ഹൃദ്രോഗതീവ്രത പിടിച്ചാല്‍കിട്ടില്ല. പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയെപ്പറ്റി ബോധവാന്മാരാകണം. എന്തുംവരട്ടെ ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും ഉണ്ടല്ലോ എന്ന മിഥ്യാധാരണ മാറ്റണം. ഈ ചികിത്സകളൊന്നും ഒന്നിന്റെയും സമ്പൂര്‍ണ പരിഹാരമല്ല. പാച്ച്വര്‍ക്കുകള്‍ മാത്രം. യാഥാര്‍ഥ ചികിത്സ രോഗത്തെ തടയുന്ന മാര്‍ഗങ്ങള്‍തന്നെ.

(ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന പ്രസിഡന്റുംഎറണാകുളം ലൂര്‍ദ് ഹോസ്പിറ്റലില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമാണ് ലേഖകന്‍)

Friday, April 26, 2013

മരുന്നു പരീക്ഷണം: 7 വര്‍ഷത്തില്‍ 2, 644 പേര്‍ കൊല്ലപ്പെട്ടു


(Courtesy : http://www.deshabhimani.com/newscontent.php?id=291158) Posted on: 26-Apr-2013 01:14 AM ന്യൂഡല്‍ഹി: രാജ്യത്ത് മനുഷ്യരില്‍ മരുന്നുപരീക്ഷണം നടത്തി മരണം വിതച്ച ബഹുരാഷ്ട്ര കമ്പനികളില്‍ അടുത്തിടെ സുപ്രീംകോടതി പേറ്റന്റ് നിഷേധിച്ച നോവാര്‍ട്ടിസും. നോവാര്‍ട്ടിസ് കഴിഞ്ഞ വര്‍ഷം നടത്തിയ മരുന്നുപരീക്ഷണത്തില്‍ മാത്രം 47 പേര്‍ മരിച്ചു. മരുന്നുപരീക്ഷണത്തിലൂടെ രാജ്യത്ത് ഏഴ് വര്‍ഷത്തിനിടെ 2,644 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല്ലപ്പെടുന്നവരുടെ എണ്ണം ബഹുരാഷ്ട്രകമ്പനികള്‍ കുറച്ചുകാട്ടുകയും നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെ ഗിനിപ്പന്നികളായി ഉപയോഗിക്കുന്നതിനെതിരെ ഒരു സര്‍ക്കാരേതര സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സത്യവാങ്മൂലം. 2005 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ 475 മരുന്നുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടന്നത്. ഇതില്‍ 17 മരുന്നുകള്‍ രാജ്യത്ത് വിപണനം നടത്താന്‍ പിന്നീട് അനുമതി നല്‍കി. ഇക്കാലയളവില്‍ 57,303 പേരെ പരീക്ഷണത്തിന് വിധേയരാക്കാന്‍ പേര് ചേര്‍ത്തു. ഇതില്‍ 39,022 പേരില്‍ പരീക്ഷണം നടത്തി. മരണത്തിന് പുറമേ 11,972 ഗുരുതര പ്രത്യാഘാതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 506 കേസുകള്‍ പരീക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണം വിതച്ച വിദേശ കമ്പനികളില്‍ മുമ്പില്‍ നില്‍ക്കുന്നത് നോവാര്‍ട്ടിസും ബായേഴ്സുമാണ്. നോവാര്‍ട്ടിസിന്റെ അലിസ്കിരിന്‍ എന്ന പേരിലുള്ള മരുന്നിന്റെ പരീക്ഷണത്തിനിടെയാണ് മരണം. നോവാര്‍ട്ടിസിന്റെ അര്‍ബുദ മരുന്നായ ഗ്ലീവക്കിന് പേറ്റന്റ് നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. അര്‍ബുദ മരുന്നില്‍ ആധിപത്യം സ്വന്തമാക്കി രോഗികളെ കൊള്ളയടിക്കാനായിരുന്നു കമ്പനിയുടെ പേറ്റന്റ് അപേക്ഷ. അപേക്ഷ തള്ളിയ കോടതി നടപടി ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്ന് ഉല്‍പ്പാദനം തുടരാന്‍ സഹായകമായി. ബായേഴ്സിന്റെ റിവാറോക്സാബാന്‍ എന്ന മരുന്നിന്റെ പരീക്ഷണം 146 പേരുടെ മരണത്തിനിടയാക്കി. 2008ലെ പരീക്ഷണത്തില്‍ 21 പേര്‍ മരണമടഞ്ഞു. എന്നാല്‍, മരണസംഖ്യ അഞ്ചാണെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതില്‍ത്തന്നെ നഷ്ടടപരിഹാരം നല്‍കാന്‍ തയ്യാറായത് രണ്ട് പേരുടെ ബന്ധുക്കള്‍ക്ക് മാത്രം. ആദ്യം മരണത്തിനിടയാക്കിയെന്ന് ബായേഴ്സ് സമ്മതിച്ച അതേ മരുന്ന് തന്നെ 2010-ല്‍ വീണ്ടും പരീക്ഷിച്ചു. ഇത്തവണ മരണ സംഖ്യ 125 ആയി ഉയര്‍ന്നു. സണ്‍ ഫാര്‍മ കമ്പനിയുടെ മരുന്നുപരീക്ഷണം 12 പേരുടെ മരണത്തിനിടയാക്കി. മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചതിലേറെയും വിദേശ കമ്പനികള്‍ക്കാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മരുന്നുപരീക്ഷണം മനുഷ്യരുടെ മരണത്തിനിടയാക്കുമ്പോഴും കേന്ദ്രം തുടരുന്ന നിസ്സംഗതയെ കഴിഞ്ഞ ജനുവരി മൂന്നിന് സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. മരുന്നുപരീക്ഷണം നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. - See more at: http://www.deshabhimani.com/newscontent.php?id=291158#sthash.j0O3Kxha.dpuf

Thursday, April 25, 2013

കടകളില്‍ വിതരണംചെയ്യുന്ന ഐസില്‍ മാരക രാസവസ്തുക്കള്‍


(Courtesy : http://www.deshabhimani.com/newscontent.php?id=290700) സ്വന്തം ലേഖകന്‍ Posted on: 25-Apr-2013 12:55 AM കൊച്ചി: നഗരത്തിലെ ജ്യൂസ് കടകളിലും ബാറുകളിലും വിതരണംചെയ്യുന്ന ഐസില്‍ അമോണിയയും ഫോര്‍മാലിനും അടക്കമുള്ള മാരക രാസവസ്തുക്കള്‍. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ അടങ്ങിയ ഐസ് കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലയിലെ നാല് ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഐസ് പ്ലാന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷേണായിയുടെ ഉടമസ്ഥതയിലുള്ള തോപ്പുംപടി മൈത്രി ഐസ് പ്ലാന്റും ഇതില്‍ ഉള്‍പ്പെടും. തോപ്പുംപടിയിലുള്ള സരോമ, സിംല, പെരുമ്പാവൂരിലുള്ള ശ്രീ വെങ്കിടേശ്വര എന്നിവയാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. ജില്ലയിലെ വിവിധ ഐസ് പ്ലാന്റുകളില്‍നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോഴാണ് മാരക രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ഐസ് പ്ലാന്റുകളില്‍നിന്ന് 24 സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ചത്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ അജിത്കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ അബ്ദുള്‍ ജലീല്‍, ജേക്കബ് തോമസ്, ശശികുമാര്‍, ബൈജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. മൃതദേഹം അഴുകാതിരിക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഫോര്‍മാലിന്‍ അടങ്ങിയ ഐസ് മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുക. അമോണിയ ചേര്‍ക്കുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഐസ് ഉണ്ടാക്കാം. ഈ ഐസ് പെട്ടെന്ന് അലിഞ്ഞുപോവുകയുമില്ല. അമോണിയ ചേര്‍ത്ത ഐസും മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. മത്സ്യത്തിന് പുതുമ തോന്നാനും ഇത്തരത്തിലുള്ള ഐസ് സഹായിക്കുന്നുണ്ട്. ഇതാണ് കുലുക്കിസര്‍ബ്ബത്ത് പോലുള്ള പാനീയങ്ങളിലും ജ്യൂസുകളിലും ഉപയോഗിക്കുന്നത്. രണ്ട് രാസവസ്തുക്കളും ഉള്ളില്‍ചെല്ലുന്നത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണംചെയ്തതിന് ഏലൂരിലുള്ള രണ്ട് കുടിവെള്ള വിതരണയൂണിറ്റുകള്‍ പൂട്ടാന്‍ കഴിഞ്ഞ ബുധനാഴ്ച ഭക്ഷ്യസുരക്ഷാവിഭാഗം ഉത്തരവിട്ടിരുന്നു. ടാങ്കറില്‍ കുടിവെള്ളം വിതരണംചെയ്യുന്ന കുറ്റിക്കാട്ടുകരയിലെ സിഗ്മ എന്റര്‍പ്രൈസസ്, ഇബ്രാഹിം എന്നയാളുടെ യൂണിറ്റ് എന്നിവയാണ് പൂട്ടിയത്. ഇവര്‍ ടാങ്കറുകളില്‍ വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന പരിശോധനാറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തില്‍ കുലുക്കിസര്‍ബ്ബത്ത് വില്‍പ്പന നടത്തുന്ന കടകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം കഴിഞ്ഞയാഴ്ച പരിശോധന നടത്തിയതില്‍ ഐസില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. - See more at: http://www.deshabhimani.com/newscontent.php?id=290700#sthash.aGFxsdlx.dpuf